Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajput Culture

Sunday Feature

ബുന്ദി- രജപുത്ര സംസ്കാരത്തിന്‍റെ ഭംഗി

രാജസ്ഥാനിലെ ഹാഢോതി മേഖലയില്‍ സ്ഥിതിചെയ്യുന്ന, ചരിത്രവും പാരമ്പര്യവും തുടിക്കുന്ന ഒരു മനോഹര നഗരമാണ് ബുന്ദി . വലിയ കോട്ടകളും കൊട്ടാരങ്ങളും മനോഹരമായ പടിക്കിണറുകളുംകൊണ്ട് സമ്പന്നമായ ഈ നഗരത്തിന് രജപുത്ര ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്.

പുരാതനകാലത്ത് ഈ പ്രദേശം വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ബുന്ദാ എന്നു പേരുള്ള ഒരു മീനാ (മീണ) ഗോത്രത്തലവനില്‍ നിന്നാണ് "ബുന്ദി' എന്ന പേര് നഗരത്തിന് ലഭിച്ചതെന്നാണ് ചരിത്രം. പിന്നീട് പതിനാലാം നൂറ്റാണ്ടില്‍ ചൗഹാന്‍ രജപുത്രരുടെ ഒരു ശാഖയായ ഹാഢാ ചൗഹാന്‍മാര്‍ ഈ പ്രദേശം പിടിച്ചടക്കുകയായിരുന്നു.

റാവു ദേവ ഹാഢയാണ് 1342ല്‍ മീനാ ഗോത്രക്കാരില്‍നിന്ന് ഈ പ്രദേശം പിടിച്ചെടുത്ത് ബുന്ദി എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ചത്. അന്നുമുതല്‍ ഈ പ്രദേശം "ഹാഢോതി' (ഹാഢാകളുടെ ദേശം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ബുന്ദിയായിരുന്നു ഈ രാജ്യത്തിന്‍റെ ആദ്യത്തെ തലസ്ഥാനം.

റാവു ദേവയുടെ ഭരണകാലത്തിനു ശേഷംവന്ന റാവു രാജാ ബര്‍ സിംഗ് 1354ല്‍ പ്രശസ്തമായ താരാഗഡ് കോട്ട നിര്‍മിച്ചു. ഒരു കുന്നിന്‍മുകളിലാണ് ഈ കോട്ട. നക്ഷത്രാകൃതിയിലുള്ള ഇതിന്‍റെ നിര്‍മാണശൈലി ഏറെ ആകര്‍ഷകമാണ്. ശത്രുക്കള്‍ക്ക് അത്രപെട്ടെന്നു തകര്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള മികച്ച പ്രതിരോധ സംവിധാനങ്ങള്‍ ഈ കോട്ടയ്ക്കുണ്ടായിരുന്നു.

തുടക്കത്തില്‍ മേവാറിലെ സിസോദിയ രാജാക്കന്മാരുമായി ബുന്ദിക്ക് പലവിധ തര്‍ക്കങ്ങളുമുണ്ടായിരുന്നു. എന്നാല്‍ 1569ല്‍ അക്ബറുടെ ഭരണകാലത്ത് ബുന്ദി രാജാവായിരുന്ന റാവു സുര്‍ജന്‍ ഹാഢാ മുഗള്‍ ഭരണാധികാരം അംഗീകരിക്കുകയും രണ്‍ഥംഭോര്‍ കോട്ട അക്ബറിന് കൈമാറുകയും ചെയ്തു.
ഇതിനുപകരമായി ബുന്ദി രാജാക്കന്മാര്‍ക്ക് മുഗള്‍ ദര്‍ബാറില്‍ ഉയര്‍ന്ന പദവികള്‍ ലഭിച്ചു. പിന്നീട് ഷാജഹാന്‍റെ ഭരണകാലത്ത് (1631ല്‍), ബുന്ദി വിഭജിക്കപ്പെടുകയും അതില്‍നിന്നു കോട്ട എന്ന പുതിയൊരു രാജ്യം രൂപപ്പെടുകയും ചെയ്തു. ആ പ്രദേശമാണ് ഇന്ന് രാജസ്ഥാനില്‍ കോട്ട എന്നറിയപ്പെടുന്നതും.

പടിക്കിണറുകളുടെ നഗരം കൂടിയാണ് ബുന്ദി. ഈ കിണറുകള്‍ ലോകപ്രശസ്തമാണ്. കുടിവെള്ള ശേഖരണത്തിനും സമീപത്ത് ആളുകള്‍ക്ക് ഒത്തുകൂടാനുമായി നിര്‍മിച്ച ഇത്തരം അമ്പതിലധികം കിണറുകള്‍ ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും പ്രശസ്തമായത് 1699ല്‍ റാണി നഥാവതി നിര്‍മിച്ച "റാണിജി കി ബാവോരി' ആണ്.

ഇതിനുപുറമേ, "ബുന്ദി ശൈലി' (Bundi School of Painting) എന്നറിയപ്പെടുന്ന ചിത്രകലാരീതിയും ഇവിടെ വികസിച്ചുവന്നു. കൊട്ടാരച്ചുവരുകളിലെ വേട്ടയാടല്‍ ദൃശ്യങ്ങളും കൃഷ്ണലീലകളും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നതാണ്. വിഖ്യാത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിംഗ് തന്‍റെ "കിം' എന്ന പുസ്തകത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ എഴുതിയത് ബുന്ദിയിലെ സുഖ് മഹലില്‍ താമസിച്ചുകൊണ്ടായിരുന്നു.

1818ല്‍ ബ്രിട്ടീഷുകാരുമായി സന്ധിയിലായതോടെ ബുന്ദി ഒരു ആശ്രിത സംസ്ഥാനമായി ബ്രിട്ടീഷ് ഭരണത്തിനു കീഴിലേക്കു മാറി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1948 മാര്‍ച്ച് 25ന് ബുന്ദി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയും പിന്നീട് രാജസ്ഥാന്‍ സംസ്ഥാനത്തിന്‍റെ ഭാഗമാവുകയും ചെയ്തു. രാജസ്ഥാനിലെ മറ്റ് വലിയ നഗരങ്ങളെപ്പോലെ വലിയതോതില്‍ വാണിജ്യവല്‍ക്കരിക്കപ്പെടാത്തതിനാല്‍, പഴയ രജപുത്ര സംസ്‌കാരത്തിന്‍റെ യഥാര്‍ഥ ഭംഗി ഇന്നും ബുന്ദിയിലെ തെരുവുകളില്‍ കാണാം.

Latest News

Corehub Up